രണ്ട് മാസം മുൻപാണ് ദമ്പതികൾ പെൺകുട്ടിയെ വീട്ടുജോലിക്കെടുക്കുന്നത്. പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലുമുള്ള മുറിവുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കളും അയൽക്കാരും ചേർന്ന് രാവിലെ ഒമ്പത് മണിയോടെ പെെലറ്റിന്റെ വീട്ടിലെത്തി അവരെ മർദിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു. പെെലറ്റായ യുവതിയുടെ ഭർത്താവ് മറ്റൊരു സ്വകാര്യ എയർലെെനിൽ ഗ്രൗണ്ട് സ്റ്റാഫാണ്. ബാലവേല, ശാരീരിക പീഡനം, പ്രായപൂർത്തിയാകാത്ത കുട്ടിയെ അപായപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ കൗൺസിലിംഗ് നടത്തി വെെദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
