ആലുവ: ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചതായി റിപ്പോർട്ട്. പല പൂജാരികളും കർമം ചെയ്യാൻ വിസമ്മതിച്ചപ്പോൾ അതിന് തയാറായത് ചായക്കുടി സ്വദേശിയായ രേവത് ആണ്.
''ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും തയാറായില്ല. അവരൊന്നും മനുഷ്യരല്ല. അവരൊക്കെ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യനല്ലേ? അപ്പോൾ വിചാരിച്ചു, നമ്മുടെ മോൾക്ക് ഞാൻ തന്നെ കർമം ചെയ്യാമെന്ന്. ഇതിനു മുമ്പ് ഒരു മരണത്തിന് മാത്രമേ കർമം ചെയ്തിട്ടുള്ളു.''-രേവത് പറഞ്ഞു. ഈ വാക്കുകൾക്കു പിന്നാലെ അൻവർ സാദത്ത് എം.എൽ.എ രേവതിനെ ആലിംഗനം ചെയ്തു.
