വളരെ വിദഗ്ധമായാണ് പ്രതി ലക്ഷങ്ങൾ സ്ഥാപനത്തിൽനിന്ന് കബളിപ്പിച്ചത്. 2018 മുതൽ 2023 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഇതിനായി സ്ഥാപനത്തിൽ ജോലി ചെയ്യാത്തവരുടെയും ജോലിക്ക് ചേരാത്തവരുടെയും ബാങ്ക് അക്കൗണ്ടുകളും ഐ.എഫ്.എസ്.സി കോഡുകളും പ്രതി ശേഖരിച്ചു. തുടർന്ന് ഇവരുടെയെല്ലാം പേരിൽ ശമ്പളം എഴുതിവാങ്ങിച്ച് പ്രതി കോർപ്പറേറ്റ് ഓഫിസിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു
