താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷൻ ചുറ്റുമതിലിനോട് ചേർന്ന സ്വർണമുരുക്കുന്ന മഹാരാഷ്ട്ര സ്വദേശി വിനോദ് വസന്തിൻ്റെ സ്ഥാപനത്തിലാണ് മോഷണം നടന്നത്.
15000 രൂപയിൽ അധികം വിലവരുന്ന സ്വർണത്തരികളാണ് മോഷണം പോയത്.സ്ഥാപനത്തിൻ്റെ വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് ക്ള്ളള്ളൻ അകത്ത് പ്രവേശിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം. സ്ഥാപന ഉടമ വിനോദ് വസന്ത് പോലീസിൽ പരാതി നൽകി.
മുണ്ടുടുക്കാത്ത മോഷ്ടാവ് പിന്നീട് സമീപത്തെ ശ്രീഹരി ഹോട്ടലിൻ്റെ പുറകുവശത്തുകൂടെ ഹോട്ടലിന് അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു,
ഹോട്ടലിനു പുറകിൽ ഉണക്കാനിട്ട തൊഴിലാളിയുടെ ലുങ്കിയും ഉടുത്താണ് അവിടെ നിന്നും സ്ഥലം വിട്ടത്.ഈ ദൃശ്യങ്ങൾ ഹോട്ടലിലെ CC tv യിൽ പതിഞ്ഞിട്ടുണ്ട്.
താമരശ്ശേരി മേഖലയിൽ വാഹനങ്ങളിൽ നിന്നും, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ നിന്നും, തൊഴിലാളികളെ കബളിപ്പിച്ചും മോഷണം പതിവായിരിക്കുകയാണ്, എന്നാൽ പല പരാതികളിലും പോലീസ് കേസ് റജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ല. ഏറ്റവും ഒടുവിൽ അതിഥി തൊഴിലാളികളെ കബളിപ്പിച്ച് ഫോണുകളും പണവും കവർച്ച ചെയ്ത സംഭവത്തിൽ ഒരാഴ്ചയായിട്ടും കേസെടുത്തിട്ടില്ല.
