താമരശ്ശേരി: വയനാട്ടിൽ നിന്നും വാഴക്കുല കയറ്റാനായി പോയി തിരികെ വരുംമ്പോൾ വെസ്റ്റ് കൈതപ്പൊയിലിൽ റോഡരികിൽ വാഹനം നിർത്തിയിട്ട് ഉറങ്ങുന്ന അവസരത്തിലാണ് അർദ്ധരാത്രിയിൽ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച സിൽവർ കളർ ഇന്നോവയിൽ എത്തിയ സംഘം ഡ്രൈവർ ഷാഹിദിനെ മർദ്ദിച്ച് പിക്കപ്പുമായി കടന്നത്.
വാനനത്തിലെ ഡാഷ് ബോർഡിൽ സൂക്ഷിച്ച 65000 ത്തോളം രൂപ കവർന്ന സംഘം വാവാടിന് സമീപം ഇരുമോത്ത് പിക്കപ്പ് ഉപേക്ഷിച്ചു.
താമരശ്ശേരി പോലീസ് കേസെടുത്തു.
കൊടുവള്ളി ഇൻസ്പെക്ടർ ചന്ദ്രമോഹൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം പരിശോധിച്ചു.
