രേഖകൾ പ്രകാരം വയലിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്, ഉത്തരവ് സ്റ്റേ ചെയ്യാൻ ഉടമ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഭൂമി തരം മാറ്റിയ രേഖകൾ സമരപ്പിക്കാൻ സാധിക്കാത്തതിനാൽ സ്റ്റേ ലഭിച്ചിട്ടില്ല.
കോഴിക്കോട് സ്വദേശികളായ സി.എം ഷാഫിയടക്കം പത്തോളം പേരാണ് മാർക്കറ്റിനെതിരെ കോടതിയെ സമീപിച്ചത്.
താമരശ്ശേരിക്ക് പുറമെ പെരുവയൽ, വെള്ളയിൽ തുടങ്ങിയ സ്ഥലങ്ങളിലെ മാർക്കറ്റുകളും അടച്ചു പൂട്ടണമെന്ന് ഹൈക്കോടി ഉത്തരവിട്ടിട്ടുണ്ട്.
മാർക്കറ്റ് അടച്ചു പൂട്ടിയതോടെ പ്രദേശത്തെ നൂറിലധികം തൊഴിലാളികൾ പെരുവഴിയിലായി.
