ആന്തൂർ നഗരസഭ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതി രണ്ടു വർഷത്തിനു ശേഷം കോടതിയിൽ കീഴടങ്ങി. അന്നത്തെ തളിപ്പറമ്പ് എസ്.ഐ ആയിരുന്ന കെ.കെ. ഗംഗാധരനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. രണ്ടു വകുപ്പുകളിലായി അഞ്ചു വർഷം കഠിനതടവും മുപ്പത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
