സീബ്രാലൈനിൽ അപകടത്തിൽ മരിച്ച സ്ത്രീയുടെ ബന്ധുക്കൾക്ക് 48.3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന തലശ്ശേരി മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്ത് ഇൻഷുറൻസ് കമ്പനി നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
ഡോറീന റോള മെൻഡൻസ എന്ന എൽ.പി സ്കൂൾ പ്രധാനാധ്യാപിക കണ്ണൂർ ചെറുകുന്ന് ദേശീയ പാതയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ 2015 ഫെബ്രുവരി 10ന് പൊലീസ് വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ മരിച്ചു. ഇതിലൂടെ കുടുംബത്തിനുണ്ടായ നഷ്ടം വിലമതിക്കാനാകാത്തതാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. 1989ലെ റോഡ് റഗുലേഷൻ ചട്ടമനുസരിച്ച് സീബ്രാലൈനുകളിൽ വാഹനങ്ങൾ വേഗം കുറച്ച് കാൽനടക്കാർക്ക് സൗകര്യമൊരുക്കണമെന്നാണ് വ്യവസ്ഥ.
