സംഭവം ഇങ്ങനെ
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിലാണ് ചരസ് കണ്ടെത്തിയത്. ജനറൽ കംപാർട്ട്മെന്‍റിൽ ഉടമസ്ഥനില്ലാത്ത ബാഗ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഈ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് അതിൽ ചരസ് കണ്ടെത്തിയതെന്ന് ആർ പി എഫ് സി. ഐ കേശവദാസ് എൻ വ്യക്തമാക്കി. കടത്താൻ ശ്രമിച്ചവരെ കണ്ടെത്താനായുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വിവരിച്ചു.
ആന്ധ്രപ്രദേശിലാണ് വ്യാപകമായി ചരസ് തയ്യാറാക്കുന്നത്. ട്രെയിൻ മാർഗം കേരളത്തിലെ കേന്ദ്രങ്ങളിലെത്തിക്കും. ശേഷം കൊച്ചി, തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താനാകും ഇത്തരം സംഘങ്ങളുടെ ശ്രമമെന്നാണ് നിഗമനമെന്ന് പരിശോധനയിൽ പങ്കാളിയായ എക്സൈസ് ഉദ്യോഗസ്ഥൻ പി കെ സതീശ് വ്യക്തമാക്കി. ഒന്നരക്കോടിയോളമാണ് പിടിച്ചെടുത്ത ചരസിന്‍റെ വിപണി മൂല്യമെന്നും ഇത് കടത്തിയവർക്കായുള്ള അന്വേഷണം തുടരുമെന്ന് എക്സൈസ് അറിയിച്ചു
