ജൂലൈ മാസം നാലാം തീയതി വിദ്യാർഥിനിയെ വീട്ടിൽ കാണാതായതിനെ തുടർന്ന് കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഉപ്പുതറയിലുള്ള പ്രതിയുടെ വീട്ടിൽ നിന്ന് വിദ്യാർത്ഥിനിയെ കണ്ടെത്തുകയും പോക്സോ നിയമപ്രകാരംകേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജി. സുരേഷ് കുമാർ, എസ് ഐ അഭിരാം, ഗ്രേഡ് എസ് ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദീഖ് ഉൽ അക്ബർ, സുനിൽകുമാർ, വനിതാ സിവിൽ പൊലീസ് ഓഫീസർ സ്വർണ്ണരേഖ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
