മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തി. പൊലീസിന്‍റെ പ്രതിരോധം പ്രവര്‍ത്തകര്‍ മറികടക്കാന്‍ ശ്രമിച്ചു. കണ്ണീര്‍ വാതകം പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല.
