താമരശ്ശേരി : പാറക്കല്ല് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ താമരശ്ശേരി ചുരത്തില്‍ ദേശീയപാത വിഭാഗം പരിശോധന നടത്തി.പി.ഡബ്ല്യു.ഡി എൻ.എച്ച് അസി.എക്‌സി.എഞ്ചിനീയർ റെനി.പി.മാത്യു, ഓവർസിയർ ഷിബി എന്നിവരാണ് പരിശോധന നടത്തിയത്.
ചുരത്തില്‍ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു അപകടം ഉണ്ടായത്.
ഏത് സാഹചര്യത്തിലാണ് അപകടമുണ്ടായതെന്ന് ദേശീയപാത വിഭാഗത്തിന്റെ ഫീല്‍ഡ് ജീവനക്കാര്‍ പരിശോധിച്ചത്.
റോഡിൽ നിന്നും ഏകദേശം 250 മീറ്റർ അകലെ ചെങ്കുത്തായ വനത്തിൽ മരത്തിൻ്റെ കൊമ്പ് ഒടിഞ്ഞു വീണതിനെ തുടർന്ന് സ്ഥാനചലനം സംഭവിച്ച കല്ലാണ് താഴേക്ക് പതിച്ചതെന്നാണ് ബോധ്യപ്പെട്ടത്.
അപകടം സംബന്ധിച്ച് വനം വകുപ്പും പരിശോധിച്ച് വരികയാണ്.
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് വണ്ടൂര്‍ സ്വദേശി അഭിനവ് (20)ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഒപ്പമുണ്ടായിരുന്ന അനീഷ് പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്‌ച ഉച്ചയോടെ ചുരത്തിലെ ആറാം വളവിലാണ് അപകടം നടന്നത്. വീഴ്‌ചയില്‍ റോഡിൽ നിന്നും താഴ്ചയിലേക്ക് പതിച്ച് മരത്തിലും കല്ലിലും ഇടിച്ചുണ്ടായ ഗുരുതര പരുക്കാണ് അഭിനവിന്‍റെ മരണ കാരണമായത്.
കൊക്കയിലേക്ക് വീണ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
അന്തർ സംസ്ഥാന ബസ് സർവീസുകൾ,ട്രക്കുകൾ, വിനോദ സഞ്ചാരികൾ, പ്രദേശവാസികൾ തുടങ്ങി വയനാട്ടിലേക്കും, തിരിച്ചും നിത്യവും യാത്ര ചെയ്യുന്ന ആയിരങ്ങളാണ് ചുരത്തെ ആശ്രയിക്കുന്നത്.ഇത്തരമൊരു സംഭവം നാട്ടുകാരിലും അധികൃതരിലും യാത്രക്കാരിയുടെ തെല്ലൊന്നുമല്ല ആശങ്ക യുളവാക്കിയത്.
അപകടം നടക്കുന്നതിൻ്റെ രണ്ടു ദിവസം മുമ്പ് ആയിരങ്ങൾ പങ്കെടുത്ത കുരിശിൻ്റെ വഴി ഇതുവഴി നടന്നിരിന്നു.
അപകടവസ്ഥയിലുള്ള ഇത്തരം കല്ലുകൾ വനാന്തർഭാഗത്ത് വേറെയുണ്ടോ എന്ന പരിശോധനയും അടിയന്തിരമായി നടത്തേണ്ടതുണ്ട്.
Tags:
Latest News
