പെൺകുട്ടിയ്ക്ക് ഓൺലൈനിലൂടെയുള്ള പഠന ആവശ്യത്തിനായി രക്ഷിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. പെൺകുട്ടിയെ വാട്സാപ്പിലൂടെ പരിചയപ്പെട്ട ശേഷം കുട്ടിയുടെ വീട്ടിലെത്തി. വീട്ടിൽ വച്ചാണ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
പിന്നീട് യുവാവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ പെൺകുട്ടി രക്ഷിതാക്കളോട് പീഡന വിവരം പറയുകയും രക്ഷിതാക്കൾ കിളിമാനൂർ സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
