Trending

ഷിജിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കും



താമരശ്ശേരി: പ്രണയിച്ച പെൺകുട്ടിക്കൊപ്പം നാടുവിട്ട് വിവാഹം കഴിച്ച DYFI കണ്ണോത്ത് മേഖലാ സിക്രട്ടറിയും, സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി അംഗവുമായ ഷിജിനെതിരെ സംഘടനാ നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ജോർജ് എം തോമസ് പറഞ്ഞു.
ഏതു തരത്തിലുള്ള നടപടിയാണ് ഉണ്ടാവുക എന്ന് പാർട്ടി പിന്നീട് പ്രഖ്യാപിക്കും.

ഈയൊരു പ്രശ്നം രാഷ്ട്രിയ എതിരാളികൾ CPM ന് എതിരെ ഉപയോഗിക്കുന്നുണ്ടെന്നും, ഷിജിൻ ചെയ്തത് തെറ്റു തന്നെയാണെന്നും, വാക്കു കൊണ്ടോ, പ്രവർത്തി കൊണ്ടോ, നോക്കു കൊണ്ടോ പാർട്ടിക്ക് ദോഷം വരുന്ന രീതിയിൽ പെരുമാറ്റം ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരിൽ നിന്നും ഉണ്ടാവാൻ പാടില്ലായെന്നുമാണ് പാർട്ടി പഠിപ്പിക്കുന്നത്.

ഷിജിൻ പ്രണയം സംബന്ധിച്ച് പാർട്ടിയിൽ പറഞ്ഞ് ഉപദേശം സ്വീകരിച്ച് അതിനനുസരിച്ചായിരുന്നു പ്രവർത്തിക്കേണ്ടിയിരുന്നത്. എന്നാൽ പെട്ടന്ന് വിവാഹം നടത്തിയത് ആരും അറിഞ്ഞില്ല.


 ഇവരെ ഒളിവിൽ പാർപ്പിച്ചത് പാർട്ടി നേതാക്കളാണെന്നും, തൻ്റെ വീട്ടിലാണ് പാർപ്പിച്ചിരിക്കുന്നത് എന്നുവരെ പ്രചരിപ്പിച്ചു.


 പാർട്ടി എതിരാളികൾ പ്രത്യേകിച്ച് കോൺഗ്രസ്സുകാർ ഈ വിവാഹം പാർട്ടിക്കെതിരെ തിരിക്കുകയും, ഒരു മത വിഭാഗം പരസ്യമായി പാർട്ടിക്കെതിരെ രംഗത്ത് വരികയും ചെയ്തു. അതിനാൽ സംഭവം പാർട്ടിക്ക് മോശമല്ലാത്ത് പരിക്ക് ഏൽപ്പിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഇത് പാർട്ടിക്ക് ദോഷമാണ്, ഇത് വരുത്തിവെച്ചത് ഷിജിനാണ് ആയതിനാൽ ഇത് വെച്ചുപൊറുപ്പിക്കാനും, പിന്തുണക്കാനും പറ്റില്ല.

അതിനാൽ തന്നെ അച്ചടക്ക നടപടി ഉറപ്പായും ഉണ്ടാവുമെന്ന് ജോർജ് എം തോമസ് പറഞ്ഞു.

 കന്യാസ്ത്രീകളും, പാതിരിമാരുമടക്കം മുന്നൂറോളം പേർ ലൗ ജിഹാദ് ആരോപിച്ച് പാർട്ടിക്കെതിരെ കഴിഞ്ഞ ദിവസം കോടഞ്ചേരിയിൽ പ്രകടനം നടത്തിയിരുന്നു. 

"ലൗ ജിഹാദ് " എന്ന പേരിൽ നാളെ കോടഞ്ചേരിയിൽ CPI(M) വിശദീകരണ യോഗവും സംഘടിപ്പിക്കുന്നുണ്ട്.

തെയ്യപ്പാറ സ്വദേശിയും സൗദിയിൽ നേഴ്സുമായ ജോത്സ്ന ജോസഫും, ഷിജിനും കഴിഞ്ഞ ഒൻപതാം തിയ്യതിയായിരുന്നു നാട്ടിൽ നിന്നും മാറി നിന്ന് വിവാഹം കഴിച്ചത്.

ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരായ ഇരുവരും ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനം അറിയിച്ചതിനെ തുടർന്ന് ജോസ്നയെ ഷിജിൻ്റെ കൂടെ വിട്ടയച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post