കോഴിക്കോട് നാദാപുരത്തിന് അടുത്ത് വിലങ്ങാട് പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ ഹൃദ്വിൻ (22), അഷ്മിൻ (14)എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽനിന്ന് കുടുംബ സമേതം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഹൃദ്വിനും മാതൃസഹോദരിയുടെ മകൾ ആഷ്മിനുമാണ് മരിച്ചത്.
വിലങ്ങാട് നിന്ന് നേരത്തെ ബെംഗളൂരുവിലേക്ക് താമസം മാറിയ കൂവ്വത്തോട്ട് പാപ്പച്ചന്റെയും മെർലിന്റെയും മകൻ ഹൃദ്വിൻ, ആലപ്പാട് സാബുവിന്റെയും മഞ്ജുവിന്റെയും മകൾ ആഷ്മിൻ (14) എന്നിവരാണ് മരിച്ചത്. ഹൃദ്വിന്റെ സഹോദരി രക്ഷപ്പെട്ടു. വിലങ്ങാട് പെട്രോൾ പമ്പിനും കള്ള് ഷാപ്പിനും ഇടയിലുള്ള പുഴയിൽ തടയണയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു മൂന്ന് പേരും. നാട്ടുകാർ ഓടി കൂടിയാണ് കരയ്ക്കെത്തിച്ചത്. എന്നാൽ രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
Tags:
Latest News
