കൊടുവള്ളി മണ്ഡലം മുൻ എംഎൽഎ കാരാട്ട് റസാഖിൻ്റെ ആസ്തി വികസന ഫണ്ട് പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി ആവിഷ്കകരിച്ചത്.
താമരശ്ശേരിയിലെ ജനങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ക്യാമറകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നത്.
താമരശ്ശേരി ടൗണും പരിസരവും സദാ സമയവും കാമറ നിരീക്ഷണത്തിൽ ആയി മാറുമെന്നായിരുന്നു പ്രഖ്യാപനം.
താമരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെയും, വ്യാപാരി സംഘടനകളുടെയും, പൊതുജനങ്ങളുടേയും അഭ്യർത്ഥനയുടെ ഭാഗമായിട്ടായിരുന്നു കൊടുവള്ളി മണ്ഡലം മുൻ എംഎൽഎ കാരാട്ട് റസാഖിൻ്റെ ആസ്തി വികസന ഫണ്ട് പത്ത് ലക്ഷം രൂപ വകയിരുത്തിയത്.
ചുങ്കം ചെക്ക് പോസ്റ്റിൽ നിന്നും ആരംഭിച്ച് ചുങ്കം ജംഗ്ഷൻ, ബി.എസ് എൻ എൽ ഓഫീസ് പരിസരം, കത്തീഡ്രൽ ചർച്ചിനു മുൻവശം, താമരശ്ശേരി മിനി ബൈപ്പാസ് ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻ്റ് പിൻവശം,താലൂക്ക് ഓഫീസിനു മുൻവശം, കാരാടി കുടുക്കി ലുമ്മാരം അണ്ടോണ റോഡ് ജംഗ്ഷൻ, കെ.എസ് ആർ ടി സി ഗ്യാരേജിന് സമീപം എന്നിവിടങ്ങളിലായി 9 പോളിൽ 20 കാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. 32 ചാനൽ നെറ്റ് വർക്ക് റെക്കോർഡർ സിസ്റ്റം (NV R) ആണ് ഇതിൽ ഉപയോഗിക്കുമെന്ന് അറിയിച്ചിരുന്നത്.
ഇതിൻ്റെ ഭാഗമായി രണ്ട് ഹാർഡ് ഡിസ്ക് സ്റ്റോറേജും, 32 ഇഞ്ച് LEDടി വി യും പോലീസ് സ്റ്റേഷനിലും, ഒരു ഹാർഡ് ഡിസ്കും 32 ഇഞ്ച് ടി വി യും ഗ്രാമ പഞ്ചായത്ത് ഓഫീസിലും സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു. ഭാവിയിൽ ഇതേ സിസ്റ്റത്തിൽ 64 ക്യാമറ വരെ സ്ഥാപിക്കാനും സാധിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു.
ഏതെങ്കിലും കാരണത്താൽ NVRവർക്ക് ചെയ്തില്ലെങ്കിൽ കാമറയിൽതന്നെ ഓട്ടോമാറ്റിക് റെക്കോർഡ് ആവുന്ന സംവിധാനവും പ്രൊജക്ടിടിൽ ഉൾപ്പെടുത്തിയിരുന്നു. ഓരോ പോളിലും ഇലക്ടിസിറ്റി കണക്ഷൻ സംവിധാനവും കറണ്ട് പോയാൽ യുപിഎസ് സംവിധാനവും ഉണ്ടാവുമെന്നായിരുന്നു പ്രഖ്യാപനം. ഇലക്ട്രിസിറ്റി കണക്ഷൻ ലഭിക്കുന്നതിനുള്ള പ്രാരംഭ ചിലവുകളും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
സ്ഥാപിച്ചതിന് ശേഷം മൂന്ന് വർഷത്തെ സർവീസ്സ് വാറൻ്റി കരാർ കമ്പനി നടത്തുമെന്നും, മാസാന്ത ഇലക്ട്രിസിറ്റി ചാർജ് ഗ്രാമപഞ്ചായത്ത് വഹിക്കുമെന്നും, രണ്ട് മാസത്തിനകം ഈ പദ്ധതി പൂർത്തിയാക്കുമെന്നും.ഇത് പൂർത്തിയാകുന്നതോട് കൂടി ടൗണിൽ മാലിന്യം നിക്ഷേപിക്കുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നും, അത് പോലെ മോഷണങ്ങളും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും തടയുന്നതിന് പോലീസിന് ഒരു പരിധി വരെ സഹായകരമാവുമെന്നും, 2021 ഒക്ടോബർ മാസം പ്രഖ്യാപനം നടത്തിയിരുന്നു.
എന്നാൽ പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി സ്ഥലം മാർക്ക് ചെയ്യുന്ന ചടങ്ങ് മാത്രമാണ് താമരശ്ശേരിയിൽ ഇതുവരെ നടന്നത്.
Tags:
Latest News
