താമരശ്ശേരി: പന്ത്രണ്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനെ കോഴിക്കോട് പോക്സോ കോടതി റിമാൻ്റ് ചെയ്ത് ജയിലിലടച്ചു.
താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ ജോബ് ഓറിയൻ്റഡ് സ്പോർട്സ് ഇൻസ്റ്റിറ്റിറ്റ്യൂട്ടിലെ അധ്യാപകനായ കായക്കൊടി ഇടക്കുനിയിൽ അജ്മലിനെയാണ് റിമാൻ്റ് ചെയ്തത് വടകര സബ് ജയിലിലേക്കയച്ചു.
കുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്ന്. പ്രതി പലതവണ പീഡിപ്പിച്ചതായി ഇര മൊഴി നൽകിയിരുന്നു.
