കാസർഗോഡ്: ചെറുവത്തുരിൽ എഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ടയിലെ തോമസിന്റെ മകൻ എം കെ ആനന്ദാണ് മരിച്ചത്. സെപ്തംബർ 13ന് വീടിനടുത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്.
ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് പേവിഷബാധയുടെ കുത്തിവയ്പ് എടുത്തിരുന്നു. തുടർന്ന് രണ്ട് ഡോസ് വാക്സിൻ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നും എടുത്തു. അവസാന ഡോസ് എടുക്കേണ്ടിയിരുന്നത് ഒക്ടോബർ 11നായിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച പനി തുടങ്ങിയതിനെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡികൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പുലർചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച പനി തുടങ്ങിയതിനെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡികൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പുലർചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. ആലന്തട്ട എ യു പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ബിന്ദു. സഹോദരൻ: അനന്തു.
Tags:
Latest News
