ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. തിരുവല്ലത്തുനിന്ന് ഈഞ്ചക്കൽ ഭാഗത്തേക്കു പോകുകയായിരുന്നു കാറും ബൈക്കും. നഴ്‌സിങ് വിദ്യാർഥിനിയായ ഭാര്യ മിഥുനയെ തിരുവല്ലത്തെ നഴ്‌സിങ് സ്കൂളിലാക്കിയ ശേഷം തിരികെ പോത്തൻകോട്ടുള്ള വീട്ടിലേക്കു മടങ്ങുകയായിരുന്നു സൂരജ്. ഇതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് 100 മീറ്ററോളം നിരങ്ങി നീങ്ങി. കാറിന്റെ ഒരു വശം പൂർണമായും തകർന്നു.ഇറങ്ങിയോടിയ കാർയാത്രക്കാരെ ജനക്കൂട്ടം പിന്തുടർന്നു പിടികൂടി തടഞ്ഞുവച്ചു.കാറോടിച്ചിരുന്ന ആറ്റിങ്ങൽ മൂന്നുമുക്ക് സ്വദേശി ബ്രൗൺ(52), സഹോദരങ്ങളായ ബിനു രാജു(36), വിമൽ രാജു(33) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റുചെയ്തത്. ഇവർ മദ്യപിച്ചിരുന്നോയെന്നു പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു. ചീറ്റ പട്രോളിങ്ങിലെ പോലീസുകാരാണ് ഇവരെ ഫോർട്ട് പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഇവരുടെ വാഹനത്തിൽനിന്ന് ഒരാൾ മദ്യക്കുപ്പികളെടുത്തുമാറ്റിയതായി നാട്ടുകാർ പോലീസിനു വിവരം നൽകി. ഫോർട്ട് പോലീസ് സ്ഥലത്തെത്തി ഉടൻതന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അപകടസ്ഥലത്തുതന്നെ സൂരജ് മരിച്ചിരുന്നു.
Tags:
Obituary
