ഇടുക്കി: ഒരു മാസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹദിവസം സുഹൃത്തുക്കൾക്കൊപ്പം കടന്നുകളഞ്ഞതായി പരാതി. മുരിക്കാശ്ശേരി സ്വദേശിനിയായ യുവതിയാണ് മൂന്നാര്‍ സ്വദേശിയായ കാമുകനെ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മുങ്ങിയത്. കാമുകനുമായുള്ള വിവാഹം പള്ളിയില്‍ ബുധനാഴ്ച രാവിലെ നടക്കാനിരിക്കേയാണ് സംഭവം.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് യുവതി കഴിഞ്ഞ മാസം വീടുവിട്ടിറങ്ങി കാമുകനൊപ്പം പോയത്. മാതാപിതാക്കൾ വിവാഹത്തിന് എതിര് നിന്നതോടെയാണ് യുവതി ഒളിച്ചോടിയത്. കാമുകന്‍റെ മൂന്നാറിലെ വീട്ടിലെത്തിയ യുവതി അവിടെ താമസമാക്കുകയും ചെയ്തു. കാമുകന്‍റെ മാതാപിതാക്കൾ ഈ ബന്ധത്തെ അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാനും തീരുമാനിച്ചു. 15 ദിവസം മുമ്പ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് യുവാവിന്റെ ബന്ധുക്കളെ ഉള്‍പ്പെടുത്തി മനസമ്മതം നടത്തി. മനസമ്മത ദിവസം യുവാവിനും കുടുംബക്കാര്‍ക്കുമൊപ്പം നിന്ന് പെണ്‍കുട്ടി നിരവധി ഫോട്ടോകളും എടുത്തിരുന്നു.
ബുധനാഴ്ച രാവിലെ മൂന്നാര്‍ പള്ളിയില്‍ വെച്ച് വിവാഹം നടത്താനാണ് യുവാവിന്റെ വീട്ടുകാര്‍ തീരുമാനിച്ചത്. കോവിഡ് മാനദണ്ഡ പ്രകാരം നടത്തുന്ന വിവാഹത്തിലേക്ക് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്തു. പുതിയ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞെത്തിയ പെണ്‍കുട്ടി രാവിലെ എട്ടുമണിക്ക് പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. എന്നാൽ അതിനു ശേഷം ബാത്ത് റൂമിൽ പോയി വരാമെന്ന് അറിയിച്ച യുവതിയെ പിന്നീട് കാണാതാകുകയായിരുന്നു. അന്വേഷണത്തിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവതിയുടെ സുഹൃത്തുക്കളെയും കാണാനില്ലായിരുന്നുയ
പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു. ലക്ഷങ്ങള്‍ കടമെടുത്താണ് യുവാവിന്റെ കുടുംബം വിവാഹത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും ചെയ്തത്.
Tags:
Latest News
