കോഴിക്കോട്: ചേവായൂരില്‍ ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ വീട്ടില്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഇവര്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം
നിര്‍ദ്ദേശപ്രകാരം മറ്റൊരു കേന്ദ്രത്തിലാണ് കഴിയുന്നത്.
കോഴിക്കോട് മാനസികാസ്വാസ്ഥമുള്ള യുവതിയെ നിർത്തിയിട്ട ബസിനുള്ളിൽ വെച്ച് പീഡിപ്പിച്ചു;2 പേര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ മാനസികാസ്വാസ്ഥമുള്ള യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. കേസിൽ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങുകയായിരുന്നു. യുവതി ഒറ്റയ്ക്ക് നടന്നുപോവുന്നത് കണ്ട പ്രതികൾ ഇവരുമായി പരിചയം സ്ഥാപിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട ബസ്സിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോയിൽ കയറ്റിവിട്ടു. വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനം നടന്ന സംഭവം പുറത്തറിഞ്ഞത്. ഞായറാഴ്ചയാണ് സംഭവം നടന്നത്
ചേവായൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ പ്രകാരം നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രത്യേക അന്വേഷണം നടത്തുന്നത്. യുവതിയെ കൂട്ടിക്കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്.
