ആലുവ സ്വദേശിയായ യുവതിയിൽ നിന്ന് പത്ത് ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. മുപ്പതിനായിരം രൂപ മുന്‍കൂര്‍ വേണമെന്നും പറഞ്ഞു. തുടര്‍ന്ന് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പൊലീസിന്റെ നിര്‍ദേശപ്രകാരം പണവുമായി യുവതി നെടുമ്പാശേരിക്ക് സമീപമെത്തി. പണം വാങ്ങാന്‍ സ്കൂട്ടറിലെത്തിയ പ്രതികളെ പ്രത്യേക പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
സോഷ്യല്‍ മീഡിയ വഴിയാണ് യുവതിയുടെ ഫോണ്‍ നമ്പര്‍ പ്രതികൾക്ക് ലഭിച്ചത്. ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, എസ് ഐമാരായ കെ എ ടോമി, എന്‍ കെ അബ്ദുള്‍ ഹമീദ്, എസ് സി പി ഒ മുഹമ്മദ് അഷറഫ്, കെ എം ഷിഹാബ്, മാഹിന്‍ ഷാ അബുബക്കര്‍ എന്നിവരാണ് പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നത്.
Tags:
Crime News
