തലശ്ശേരി സി.ജെ.എം കോടതി മജിസ്ട്രേറ്റ് അവധിയായതിനാൽ തളിപ്പറമ്പ് കോടതിയിലെ മജിസ്ട്രേറ്റ് മുമ്പാകെയാണ് ഇയാളെ ഹാജരാക്കിയത്. പ്രാഥമിക തെളിവെടുപ്പിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
വീട് നിർമിക്കാൻ കൊണ്ടുവെച്ച മര ഉരുപ്പടികൾ മോഷണം പോയ കേസിൽ പൊലീസിന് വിവരങ്ങൾ കൈമാറിയതായുള്ള സംശയത്തെത്തുടർന്നാണ് ഷുക്കൂർ പ്രജീഷിനെ കൊലപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതി മുഴപ്പാല സ്വദേശി സി.പി. പ്രശാന്തനെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.
Tags:
Crime News
