Trending

സുപ്രിം കോടതി ജഡ്ജിമാരായി കൊളീജിയം ശിപാര്‍ശ ചെയ്ത മൂന്ന് വനിതകള്‍ ഉള്‍പെടെ ഒമ്പത് പേരും കേന്ദ്രം അംഗീകരിച്ചു




ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിമാരായി കൊളീജിയം ശിപാര്‍ശ ചെയ്ത ഒമ്പത് പേരുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെയാണ് സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തത്. ലിസ്റ്റ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. രാഷ്ട്രപതി കൂടി അംഗീകരിക്കുന്നതോടെ ജഡ്ജിമാര്‍ സ്ഥാനമേല്‍ക്കും.

ഇത്രയും അധികം പേരെ കൊളീജിയം ഒന്നിച്ച് ശിപാര്‍ശ ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യമാണ്.
പരമാവധി 34 ജഡ്ജിമാരാണ് സുപ്രിംകോടതിയിലുണ്ടാവുക. ഒമ്പത് പേര്‍ പുതിയതായി എത്തുന്നതോടെ ഒരു ഒഴിവ് മാത്രമാണ് അവശേഷിക്കുക.

കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.വി. നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് പട്ടികയിലെ വനിത ജഡ്ജിമാര്‍. പട്ടിക കേന്ദ്രം അംഗീകരിച്ചതോടെ ഭാവിയില്‍ ഒരു വനിത ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തും. ക്രമപ്രകാരം 2027ല്‍ ജസ്റ്റിസ് നാഗരത്ന ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകും.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, സുപ്രീംകോടതി അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പി.എസ്. നരസിംഹ എന്നിവരും പട്ടികയിലുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post