ഇസ്മായിലിനെ കൊലപ്പെടുത്താൻ ആയിഷ ക്വട്ടേഷൻ നൽകുകയായിരുന്നു. കഴുത്തിൽ തുണിമുറുക്കിയാണു കൊലപാതകം.10,000 രൂപയ്ക്കാണു ഭർത്താവ് ഇസ്മായിലിനെ കൊലപ്പെടുത്താനായി ആയിഷ ക്വട്ടേഷൻ നൽകിയത്.കൊലപ്പെട്ടതിന്റെ പിറ്റേന്നാണു ആയിഷ അയൽവാസികളെയും ബന്ധുക്കളെയും വിളിച്ചു ഭർത്താവ് മരിച്ചു കിടക്കുന്നതായി വിവരം അറിയിച്ചത്.പിന്നീട് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയമായ തെളിവെടുപ്പാണ് പൊലീസ് നടത്തിയത്. പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജനും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. മദ്യപിച്ചെത്തുന്ന ഭർത്താവ് ഉപദ്രവിക്കുന്നത് പതിവായതിനാലാണ് കൊലനടത്താൻ അയൽവാസിയുടെ സഹായം തേടിയതെന്നാണ് ആയിഷ അന്നു പൊലീസിനു മൊഴി നൽകിയത്.
Tags:
Crime News
