മലയാളികൾ പൊളിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. 18 കോടി രൂപയുടെ അത്യപൂർവ മരുന്നിനായി മലയാളിയുടെ കാരുണ്യം തേടിയ ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സക്കായി മലാളികൾ നൽകിയത് 46.78 കോടി രൂപ. 7,70,000 പേരാണ് ഇത്രയും പണം നൽകിയതെന്ന് ചികിത്സാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അത്യപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നെത്തിക്കാൻ ആവശ്യമായ 18 കോടി രൂപക്കായിരുന്നു ചികിത്സാകമ്മിറ്റി ലോകത്തിന്‍റെ സഹായം അഭ്യർഥിച്ചത്.
46,78,72,125.48 രൂപയാണ് ആകെ ലഭിച്ചത്. ഒരുരൂപയാണ് ലഭിച്ചതിൽ ഏറ്റവും കുറഞ്ഞ തുക. കൂടിയത് അഞ്ച് ലക്ഷവും. 7.77 ലക്ഷം പേരാണ് തുക നിക്ഷേപിച്ചത്. 42 പേർ ഒരുലക്ഷത്തിന് മുകളിൽ തുക നൽകിയത്. ബാക്കി മുഴുവൻ ചെറിയ ചെറിയ തുകകളായിരുന്നു. മാട്ടൂൽ സ്വദേശി റഫീഖിെൻറയും മറിയുമ്മയുടെയും മൂത്തമകൾ അഫ്രയെ ചക്രക്കസേരയിലാക്കിയ ജനിതക വൈകല്യ രോഗം സഹോദരൻ മുഹമ്മദിനെയും ബാധിച്ചപ്പോഴാണ് കുടുംബം കാരുണ്യമതികളുടെ സഹായം തേടിയത്.